facebook
FACEBOOK

കൊളംബോ: ശ്രീലങ്കയിൽ രണ്ടുവർഷം മുമ്പു നടന്ന മുസ്ളിംവിരുദ്ധ കലാപത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വേദിയായതിൽ മാപ്പുപറഞ്ഞ് ഫേസ്ബുക്ക്. ഫേസ്ബുക്ക് വഴി മുസ്ളിങ്ങൾക്കെതിരെ പ്രചരിപ്പിച്ച സന്ദേശങ്ങളാണ് കലാപത്തിലേക്ക് നയിച്ചത്. ഫേസ്ബുക്ക് ഇത് തടഞ്ഞില്ലെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്ന് ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് നിരോധിച്ചു. 44 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുണ്ട് ശ്രീലങ്കയിൽ.

'തങ്ങളുടെ മാദ്ധ്യമത്തെ ആളുകൾ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു" എന്നായിരുന്നു ഫേസ്ബുക്കിന്റെ പ്രസ്താവന. കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. നിരവധി പള്ളികളും കടകളും അഗ്നിക്കിരയായി.