exam

തിരുവനന്തപുരം: രാജ്യത്തെ ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്തെ സ്‍കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ നീട്ടിവച്ചു. തിങ്കളാഴ്ച മുതൽ സ്‍കൂളുകളിൽ പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ പുറപ്പെടുവിച്ച് മാർഗനിർദ്ദേശത്തിൽ മേയ് 31 വരെ സ്‍കൂളുകള്‍ തുറക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ മാർഗ് നിർദ്ദേശം നാളെ ഇറങ്ങും. മാറ്റിവെച്ച എസ്.എസ്.എൽ.സി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനം നാളെയെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ഉന്നതതലയോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങുന്നതിലും സർക്കാരിന്റെ നയപരമായ തീരുമാനം നാളെയുണ്ടാകും.