lal

മോഹൻലാലിന്റെ 
മികച്ച
എട്ട് ചിത്രങ്ങൾ  
സംവിധായകൻ 
സിബി മലയിൽ 
തിരഞ്ഞെടുക്കുന്നു

കിരീടം
സംവിധാനം : സിബി മലയിൽ
തിരക്കഥ :  എ.കെ.ലോഹിതദാസ്
സേതുമാധവൻ എന്ന ചെറുപ്പക്കാരന്റെ ആത്മനൊമ്പരത്തെ ഇത്രമേൽ മനോഹരമായി അഭിനയിപ്പിക്കാൻ മറ്റൊരു നടനും കഴിയില്ല.ദേശീയ പുരസ്കാരത്തിന് മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചു.

താഴ്‌വാരം
സംവിധാനം  : ഭരതൻ
തിരക്കഥ  : എം.ടി
പ്രതികാരത്തിന്റെ കഥ. കഥാപാത്രങ്ങൾ വളരെ കുറവ്. അവിടെ കണ്ണിൽ തീയുമായി കരിമ്പടം പുതച്ചുവരുന്ന ബാലനായിട്ടാണ് മോഹൻലാൽ. ഒന്നു ചിരിക്കാൻ പോലും മടിക്കുന്ന പരുക്കൻ കഥാപാത്രത്തെ അതിന്റെ വന്യത മുഴുവൻ ഉൾക്കൊള്ളാൻ ലാലിനു കഴിഞ്ഞു.

ഭരതം
സംവിധാനം : സിബി മലയിൽ
തിരക്കഥ :  എ.കെ.ലോഹിതദാസ്
പറഞ്ഞറിയിക്കാനാകാത്ത ഹൃദയവികാരത്തോടെ മലയാളികൾ കണ്ട ചിത്രം.ചേട്ടന്റെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ ഗോപിനാഥൻ എന്ന മോഹൻലാൽ കഥാപാത്രം നെഞ്ചുപൊട്ടി പാടിയപ്പോൾ തകർന്നത് നമ്മുടെയൊക്കെ ഹൃദയങ്ങളായിരുന്നു.

സദയം
സംവിധാനം  :  സിബി മലയിൽ
തിരക്കഥ :  എം.ടി

മോഹൻലാൽ എന്ന അദ്ഭുതപ്രതിഭയുടെ വിസ്മയകരമായ പകർന്നാട്ടമാണ് 'സദയം". അഭിയനിക്കുകയാണെന്ന് തോന്നില്ല, ജീവിച്ച് കരയിപ്പിക്കുകയായിരുന്നു ലാൽ. ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ കാണാവുന്ന തിളക്കം.

ദേവാസുരം
സംവിധാനം  : ഐ.വി.ശശി
തിരക്കഥ :  രഞ്ജിത്ത്

മംഗലശ്ശേരി നീലകണ്ഠൻ എന്ന കരുത്തനായ മാടമ്പിയുടെ കഥാപാത്രമാണതിൽ. മോഹൻലാലിന്റെ പിൽക്കാല കരിയറിൽ പ്രത്യേക ജനുസിലുള്ള സിനിമകൾക്ക് തുടക്കമിട്ട ചിത്രമെന്ന് വിശേഷിപ്പിക്കാം

തന്മാത്ര
സംവിധാനം  : ബ്ലസി
തിരക്കഥ  :  ബ്ലസി

വെല്ലുവിളിയുയർത്തുന്ന കഥാപാത്രമാണ് രമേശൻനായർ. മറവിരോഗം ബാധിച്ച ആൾക്കാരെ കണ്ടു പഠിച്ചിട്ടല്ല ലാൽ അതു ചെയ്തത്. ശരിക്കും അദ്ഭുതപ്രതിഭാശാലി എന്ന പദം അന്വർത്ഥമാകുകയാണ് ഇവിടെ.


ഇരുവർ
സംവിധാനം :  മണിരത്നം
തിരക്കഥ : മണിരത്നം, സുഹാസിനി

മോഹൻലാൽ അവതരിപ്പിച്ച ആനന്ദൻ എന്ന കഥാപാത്രം എം.ജി.ആറിനോട് സാദൃശ്യം. സ്ക്രീനിൽ കണ്ടപ്പോൾ മോഹൻലാലിന്റെ സ്ഥാനത്ത് എം.ജി.ആറിനെ തന്നെയാണ് കാണാൻകഴിഞ്ഞത്.


വാനപ്രസ്ഥം
സംവിധാനം  : ഷാജി എൻ. കരുൺ
തിരക്കഥ :  ഷാജി എൻ. കരുൺ
കഥകളി നടനായ കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രം പൂർത്തിയാക്കണമെങ്കിൽ ഒരു തപസ് അതിനു പിന്നിലുണ്ടാകണം. ആ വെല്ലുവിളി ഏറ്രെടുത്ത് വിജയിപ്പിക്കാൻ മോഹൻലാലിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. കഥകളി നടന്റെ മനോവികാരങ്ങൾ  ഗംഭീരമായിട്ടാണ് വരച്ചു കാട്ടിയത്.


തയ്യാറാക്കിയത്: കോവളം സതീഷ് കുമാർ

.