ഹൈദരാബാദ്: കൊവിഡ് 19 ബാധിച്ച് ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കോളേജിൽ (ജിഎച്ച്എംസി) മരണമടഞ്ഞ 42 കാരന്റെ മൃതദേഹത്തെ ചൊല്ലി കുടുംബവും ആശുപത്രി അധികാരികളും തമ്മിൽ വാക്കേറ്റം. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായാണ് ഭാര്യയായ അലം പള്ളി മാധവി രംഗത്തെത്തിയത്. 16 നാണ് കൊവിഡ് പോസിറ്റീവായ മുധുസൂദനെയും ഭാര്യ അലംപള്ളി മാധവിയെയും അവരുടെ രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഭാര്യയും മക്കളും ഡിസ്ചാർജ് ആയപ്പോൾ അവർ ഭർത്താവിനെക്കുറിച്ച് ചോദിച്ചു, പക്ഷേ വെന്റിലേറ്ററിലാണെന്ന് അറിയിച്ചു.എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ലഭിക്കായതോടെയാണ് മാധവി ട്വീറ്ററിലൂടെ തന്റെ ഭർത്താവിനെ കാണാതായതായി അറിയിച്ചത്. ട്വീറ്റ് തെലങ്കാന മന്ത്രി കെ ടി രാമ റാവുവിനെ ടാഗ് ചെയ്യുകയും ചെയ്തു.
ഏപ്രിൽ 30 ന് ജിഎച്ച്എംസിയിലേക്ക് മാറ്റുന്നതിനുമുമ്പ് മധുസൂദനനെ കിംഗ് കോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് ട്വീറ്റിൽ പറയുന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നും ആശുപത്രി അധികൃതർ സംസ്‌കാരം നടത്തിയതായും അറിയാൻ കഴിഞ്ഞതായി അവർ ട്വീറ്റ് ചെയ്തു. താമസിക്കാതെ, ജിഎച്ച്എംസിയിലെ സൂപ്രണ്ട് തന്നെ കാര്യം വ്യക്തമാക്കി. മധുസൂദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിറ്റേന്ന് മെയ് 1 ന് മരണമടഞ്ഞതായും സൂപ്രണ്ട് പറഞ്ഞു. കുടുംബാംഗങ്ങളെ അറിയിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും മൃതദേഹം ആശുപത്രി അധികൃതർ സംസ്‌കരിച്ചുവെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ ഭർത്താവിന്റെ മരണത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ശവസംസ്‌കാരത്തിന് മുമ്പ് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും മാധവി പറഞ്ഞു. തിരിച്ചറിയൽ പ്രക്രിയയെക്കുറിച്ച് മറ്റ് കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധിക്കുന്നതിന് മുമ്പ് മധുസൂദന് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവ ബാധിച്ചതായി ജിഎച്ച്എംസി സൂപ്രണ്ട് വ്യക്തമാക്കി. കുടുംബത്തിന് കഴിയുന്നില്ലെങ്കിൽ ആശുപത്രി സാധാരണയായി ശവസംസ്‌കാരം നടത്താറുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുകയും മൃതദേഹം പൊലീസിന് കൈമാറുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മധുസൂദന്റെ ഇളയ സഹോദരന് രോഗം പിടിപെട്ടതിനെത്തുടർന്ന് ആലമ്പള്ളി കുടുംബത്തിലെ 15 പേർക്ക് രോഗം പിടിപെട്ടതായും കുടുംബം അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ പോയതായും റിപ്പോർട്ടുണ്ട്.