facebook
FACEBOOK

സാൻ ഫ്രാൻസിസ്കോ: കൊവിഡ് ഭീഷണി അവസാനിച്ചാലും 50 ശതമാനം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. 50,000 ജീവനക്കാരുള്ള കമ്പനിയിൽ 25,000 പേർ മാത്രം സിലിക്കൺവാലിയിലെ ഓഫീസിൽ വന്നാൽ മതിയാകും. ജൂലായ് മുതൽ ഇത് ഔദ്യോഗികമായി നടപ്പാക്കും. നികുതി ആവശ്യങ്ങൾക്കായി 2021 ജനുവരി ഒന്നിനകം ജീവനക്കാരുടെ പുതിയ ജോലി സ്ഥലം ക്രമീകരിക്കും. കൊവിഡിന് ശേഷമുള്ള തൊഴിൽ സംസ്‌കാരം എങ്ങനെയായിരിക്കുമെന്നതിനുള്ള സൂചനയായാണ് സാമ്പത്തിക രംഗം ഈ നീക്കത്തെ കാണുന്നത്. ഈ മാസം ആദ്യം ട്വിറ്ററും സമാനമായ തീരുമാനമെടുത്തിരുന്നു.