ലണ്ടൻ: പ്രമേഹ രോഗ ബാധിതരായവരിൽ പത്തിൽ ഒന്ന് ആളുകൾ കൊവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയാൽ ഒരാഴ്ചക്കകം മരണമടയുന്നതായി കണ്ടെത്തൽ. ഡയബറ്രോളജിയ എന്ന ഇംഗ്ളീഷ് പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്.
1300ഓളം രോഗികളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. പ്രമേഹ സംബന്ധിയായ കുഴപ്പങ്ങളും പ്രായത്തിന്റെ അവശതകളും ഈ പ്രശ്നത്തിന് കാരണമാകുന്നുവെന്ന് ലേഖനത്തിൽ പറയുന്നു. ബോഡി മാസ് ഇൻഡക്സ് നോക്കുമ്പോൾ ഭാരവും ഉയരവും തമ്മിലെ അനുപാദം വളരെയധികം വർദ്ധിച്ചവരിലാണ് ഈ പ്രശ്നം കൂടുതൽ.
കണ്ണ്, നാഡി, കിഡ്നി മുതലായവയ്ക്ക് പ്രമേഹം മൂലം പ്രശ്നം ബാധിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായിട്ടുള്ളത്. ഇങ്ങനെ മരിക്കുന്ന രോഗികളുടെ ശരാശരി പ്രായം 70 വയസ്സാണ് എന്നും ലേഖനത്തിൽ പറയുന്നു.