raj

ന്യൂഡൽഹി:നരേന്ദ്ര മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. "കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കൊവിഡ് പ്രതിസന്ധിയാണ്. ഈ വെല്ലുവിളിയെ നേരിടാൻ കഴിവുള്ള ഒരു നേതാവിനെ നമുക്ക് കിട്ടിയത് ഇന്ത്യയുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കിൽ നമ്മുടെ സ്ഥിതി ഇതിനേക്കാൾ മോശമായിരുന്നേനെ. അമേരിക്കയിലെ ഇപ്പോഴത്തെ അവസ്ഥനോക്കൂ.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാൻ സാധിച്ചതാണ് ഞാൻ പ്രതിരോധ മന്ത്രിയായ ശേഷമുള്ള കഴിഞ്ഞ ഒരു വർഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടം". മൂന്ന്‌സേനകളുടേയും ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം സംബന്ധിച്ച് കഴിഞ്ഞ 10-15 വർഷമായി ചർച്ച നടക്കുന്നുണ്ടെന്നും എന്നാൽ തങ്ങളുടെ സർക്കാർ സി.ഡി.എസ് തസ്തിക സൃഷ്ടിച്ച് തീരുമാനം വേഗത്തിലാക്കിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.