safar

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടി. കുറ്റപത്രം നൽകിയത് മറച്ചുവച്ചാണ് ജാമ്യം നേടിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. .ആലപ്പുഴ തുറവൂർ സ്വദേശിനിയെ കൊലപ്പെടുത്തിയ സഫർ ഷായാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത്


അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സഫർഷായ്ക്ക് സോപാധിക ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗം വാദം. കുറ്റപത്രം സമർപ്പിക്കാനായില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. ഇതോടെ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഗുരുതരമായ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടേണ്ടിവന്നു.


സഫർഷാ അറസ്റ്റിലാകുന്നത് 2020 ജനുവരി 8 നായിരുന്നു. 90 ദിവസം പൂർത്തിയായത് ഏപ്രിൽ 8നായിരുന്നു. എന്നാൽ ഏപ്രിൽ ഒന്നിനു തന്നെ വിചാരണക്കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയും കോടതി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം പ്രതിഭാഗവും പ്രോസിക്യൂഷനും ഹൈക്കോടതിയിൽ മറച്ചുവയ്ക്കുകയായിരുന്നു.