താനൂർ: അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂർ നഗരസഭ കൗൺസിലറും ലീഗ് നേതാവുമായ സി.പി സലാം അറസ്റ്റിൽ. യുവാവിന്റെ ഭാര്യയുടെ പരാതിലാണ് അറസ്റ്റ്.
ലോക്ക് ഡൗൺ പ്രഖ്യാപിക്കും മുമ്പേ ബാംഗ്ലൂരിൽ നിന്നെത്തിയ യുവാവിനെതിരെയാണ് കൗൺസിലർ വ്യാജ പ്രചാരണം അഴിച്ചുവിട്ടത്.
ജില്ലയിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവർക്കൊപ്പം വിമാനത്തിൽ യാത്രചെയ്തിരുന്ന താനൂർ സ്വദേശികൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് നവമാദ്ധ്യമങ്ങളിലൂടെ കൗൺസിലർ ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിലാണ് അഞ്ചുടി സ്വദേശിയായ യുവാവിനെയും പരാമർശിച്ചത്.ഇതോടെ യുവാവിന്റെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. തുടർന്നാണ് പരാതി നൽകിയത്.