ggg
.

മലപ്പുറം: ജില്ലയിൽ അഞ്ചുപേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശിയായ 24 വയസുള്ള വനിത, ക്വലാലംപൂരിൽ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21കാരൻ, കുവൈത്തിൽ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശിയായ 59കാരൻ, മുംബൈയിൽ നിന്ന് ഒരുമിച്ചെത്തിയ തെന്നല വെസ്റ്റ് ബസാർ സ്വദേശിയായ 50കാരൻ, തെന്നല തറയിൽ സ്വദേശിയായ 45കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവർ അഞ്ചുപേരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മേയ് 16ന് അബുദാബിയിൽ നിന്ന് കരിപ്പൂരെത്തിയ ഐ.എക്സ് 348 എയർഇന്ത്യ എക്സ്‌‌പ്രസ് വിമാനത്തിലാണ് കൂട്ടിലങ്ങാടി സ്വദേശിനി തിരിച്ചെത്തിയത്. മേയ് 17 മുതൽ വള്ളിക്കാപ്പറ്റയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മേയ് 18ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി മേയ് 10ന് ക്വലാലംപൂരിൽ നിന്ന് ഐ.എക്സ് 683 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തി.
എടപ്പാളിലെ കൊവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങളെ തുടർന്ന് മേയ് 20ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
രണ്ടത്താണി ചിറ്റാനി സ്വദേശി കുവൈത്തിൽ നിന്ന് ഐ.എക്സ് 394 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ മേയ് 13 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. എടപ്പാളിലെ കൊവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
തെന്നല വെസ്റ്റ് ബസാർ സ്വദേശിയും തെന്നല തറയിൽ സ്വദേശിയും മുംബൈയിൽ നിന്ന് സർക്കാർ അനുമതിയോടെ മേയ് 14ന് സ്വകാര്യ വാഹനത്തിൽ സ്വന്തം വീടുകളിലെത്തി. മേയ് 18നാണ് സാമ്പിളെടുത്ത് പരിശോധിച്ചതിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


701

പേർക്കു കൂടി ജില്ലയിൽ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

8,967

പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.

കോവിഡ് 19 സ്ഥിരീകരിച്ച 35 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 57 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കെ. സക്കീന , ജില്ലാ മെഡിക്കൽ ഓഫീസർ

മാസ്ക്കില്ല: 303 പേർക്കെതിരെ കേസെടുത്തു

 മാസ്ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് 303 പേർക്കെതിരെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി.
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 23 കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 26 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. 
 നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ എട്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4,267 ആയി. 5,252 പേരെയാണ് മൊത്തം അറസ്റ്റു ചെയ്തത