jaffer
ജാഫർ

മഞ്ചേരി:1.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി പൂക്കോട്ടൂർ സ്വദേശിയെ മഞ്ചേരി സി.ഐ അലവിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക്സ്ക്വാ‌ഡ് പിടികൂടി.  പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി തോട്ടുങ്ങൽ ജാഫർ എന്ന കന്നാസ് ജാഫറാണ് അറസ്റ്റിലായത്. ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പൂക്കോട്ടൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഷും മറ്റ് വാറ്റ് ഉപകരണങ്ങളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടികൂടിയ വാഷ്  നശിപ്പിച്ചു.