പാലക്കാട്: 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ പത്ത് പ്രവാസികൾ വീടുകളിലേക്ക് മടങ്ങി. എട്ടിന് ജില്ലയിലെത്തി ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു ഇവർ.

വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 484 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 255 പേരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 19 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 20 പേരും ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ 24 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹോസ്റ്റലിൽ 23 പേരും ചാലിശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിൽ 36 പേരും കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ 30 പേരും അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ 30 പേരും പാലക്കാട് ഐ.ടി.എൽ റെസിഡൻസിയിൽ 19 പേരും സായൂജ്യം റസിഡൻസിയിൽ അഞ്ചുപേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ അഞ്ചുപേരും ആലത്തൂർ ക്രസന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നാലുപേരും നിരീക്ഷണത്തിൽ കഴിയുന്നു. 229 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.