ഉത്തര കൊറിയന്‍ ഭരണാധിപതി കിം ജോങ് ഉൻ ഗുരുതരവാസ്ഥയിലാണെന്നും മരിച്ചെന്നുമുള്ള വാര്‍ത്തകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചത്. എന്നാല്‍ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടലും വീണ്ടും ചർച്ചയാവുകയാണ്.. ഏപ്രില്‍ മാസത്തിലാണ് കിം അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുള്ള തരത്തിലും ഒരുഘട്ടത്തില്‍ കിം മരണപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
പിന്നീട്, മേയ് രണ്ടിനാണ് കിം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടത്. എന്നാല്‍ കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാത്തവർ ഇപ്പോഴുമുണ്ടെന്നാണ് ട്വിറ്ററിലെ ചർച്ചകളിൽ സൂചിപ്പിക്കുന്നത്. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്.മുൻപ് അഡോള്‍ഫ് ഹിറ്റ്ലര്‍, സദ്ദാം ഹുസൈൻ എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം..
ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഇവരുടെ വാദം നടക്കുന്നത്.
കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തല്‍. കിമ്മിന്റെ പല്ലുകൾ ഇരുഫോട്ടോകളിലും വ്യത്യസ്തമായി കാണുന്നുവെന്നാണ് ബ്രിട്ടീഷ് പാർലമെന്റിലെ മുൻ അംഗം ലൂയിസ് മെൻഷ് ട്വീറ്റ് ചെയ്തത്. മുടിയിഴകളിലും പല്ലുകളിലും ചെവികളിലും രൂപത്തിലും വലിയ വ്യത്യാസമുണ്ടെന്ന് പറഞ്ഞവരുടെ കൂട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ യങ്ങുമുണ്ട്.