island

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങി ഐസ്‌ലാൻഡ്. ജൂണ്‍ 15 ഓടെ അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് അറിയുന്നത്. യു.എസ്.എ അടക്കമുള്ള രാജ്യത്ത് നിന്നുള്ളവരെ സ്വാഗതം ചെയ്യും. എന്നാല്‍ കൊവിഡ് 19 ടെസ്റ്റ് ഫലത്തെ ആശ്രയിച്ചായിരിക്കും പ്രവേശനം. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ തന്നെ യാത്രക്കാരെ ടെസ്റ്റിന് വിധേയമാക്കും.

ടെസ്റ്റിന് ശേഷം ഫലം നെഗറ്റീവാണെങ്കില്‍ മാത്രം അവരെ രാജ്യത്ത് പ്രവേശിപ്പിക്കും. അതേസമയം പോസിറ്റീവാണ് ഫലമെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഐസ്‌ലാൻഡ് സന്ദര്‍ശിക്കാനെത്തുന്ന എല്ലാവരും ഫോണില്‍ റാങ്കിംഗ് സി-19 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ട്രെയിസിംഗ് ആപ്പാണിത്. അധികൃതര്‍ക്ക് സന്ദര്‍ശകരുമായി ബന്ധപ്പെടാനുള്ള ആപ്പാണിത്.

രോഗവിവരങ്ങളും മറ്റുമൊക്കെ ട്രെയ്‌സ് ചെയ്യാന്‍ കഴിയും എന്നതാണ് പ്രത്യേകത. രോഗബാധയുടെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും ഈ ആപ്പ് സഹായിക്കും. ഓരോ വ്യക്തിയെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ആപ്പ് വഴി ലഭ്യമാകും.രണ്ടു മാസത്തിലേറെയായി ഐസ്‌ലാൻഡ് അടച്ചിട്ടിരിക്കുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞതാണ് രാജ്യാതിര്‍ത്തി വീണ്ടും തുറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജൂണ്‍ 15 ന് മുമ്പ് തന്നെ തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞര്‍ സിനിമാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ പ്രവേശനത്തിനായി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് പോകാന്‍ നിര്‍ദേശവുമുണ്ടായിരുന്നു. കൊവിഡ് 19 രോഗ ബാധയില്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് വീണ്ടും കൊവിഡ് 19 ടെസ്റ്റ് നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.