anilkapoor

മുപ്പത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ ബോളിവുഡ് നടന്‍ അനില്‍ കപൂര്‍ ഭാര്യ സുനിതയെക്കുറിച്ചെഴുതിയ മനോഹരമായൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.' മേയ് 19ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ്. അത് ഞങ്ങളുടെ വിവാഹ ദിവസമാണ്.

എന്റെ കാമുകിയായ സുനിതയോട് ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. ഞങ്ങളുടെ വിവാഹം അല്പം വൈകിയാണ് നടന്നത്. അത് അവള്‍ ആഗ്രഹിച്ച, സ്വപ്‌നം കണ്ട ഒരു ജീവിതം എനിക്കുണ്ടാകണമെന്ന് വിചാരിച്ചതുകൊണ്ടാണ്.ഒരു വീടു വാങ്ങണം. പാചകക്കാരനെ നിര്‍ത്തണം എന്നീ കാര്യങ്ങളൊക്കെയുണ്ടല്ല, വിവാഹദിനത്തില്‍ അവളുടെ വീട്ടിലേക്ക് കയറിയപ്പോള്‍ ഞാന്‍ കണ്ടു. സുന്ദരിയായ വധുവായി. അണിഞ്ഞൊരുങ്ങിയിരിക്കുന്ന അവളെ കണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി. സന്തോഷം കൊണ്ടും പരിഭ്രമം കൊണ്ടും.

വിവാഹദിവസമല്ലേ. അതിന്റെ പരിഭ്രമം. ഒരു ദിവസം കൊണ്ട് തീരുമാനിച്ചു നടത്തിയ വിവാഹമായിരുന്നു. അതിനാല്‍ വലിയ ആര്‍ഭാടത്തിലൊന്നുമായിരുന്നില്ല. ഹണിമൂണ്‍ പോലുമുണ്ടായിട്ടില്ലെന്നു അവളിപ്പോഴും പരിഭവം പറയാറുണ്ട്. എന്നാലും ആ വിവാഹമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. ഇത്ര പെട്ടെന്ന് വിവാഹം കഴിച്ചാല്‍ കരിയര്‍ പൊയ്‌പ്പോകുമെന്ന് എന്നോടു പലരും പറഞ്ഞു. എനിക്ക് അവളില്ലാതെ എന്റെ ജീവിതത്തിലെ ഒരു ദിവസം പോലും കളയാന്‍ വയ്യെന്നായിരുന്നു. എനിക്കൊപ്പം അവള്‍ എന്നും വേണമെന്നായിരുന്നു. ജോലിയോ സ്‌നേഹമോ എന്നല്ല. ജോലിയും സ്‌നേഹവും. രണ്ടും ഒപ്പത്തിനൊപ്പം അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ വരെയെത്തിയത്. ഈ ജീവിതം കഴിഞ്ഞിട്ടില്ല.. സന്തോഷവും സ്‌നേഹവും ഇനിയും പങ്കിടാനുണ്ട്, ഞങ്ങള്‍ക്ക്... എന്റെ പ്രണയിനിയ്ക്ക്... എന്റെ പ്രിയ പത്‌നിക്ക്.. വിവാഹവാര്‍ഷികാശംസകള്‍...' അനിൽകപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 1970ല്‍ തൂ പായല്‍ മേം ഗീത് എന്ന ചിത്രത്തില്‍ ശശി കപൂറിന്റെ ചെറുപ്പകാലമായി അഭിനയിച്ചാണ് അനില്‍ കപൂറിന്റെ സിനിമാപ്രവേശം. 1984ലാണ് കോസ്റ്റിയൂം ഡിസൈനറായ സുനിത ഭവ്‌നാനിയെ അനില്‍ കപൂര്‍ വിവാഹം ചെയ്യുന്നത്..