കൊല്ലം: സൂരജിനെ അഞ്ചൽ ഏറത്തെ ഭാര്യാ ഗൃഹത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ആറരയോടെ വളരെ രഹസ്യമായാണ് കൊണ്ടുവന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മകളുടെ കൊലയാളിയെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല അലറി പറയുന്നുണ്ടായിരുന്നു. താൻ ആരേയും കൊന്നിട്ടില്ലെന്നും നിരപരാധിയാണെന്നും സൂരജും വിളിച്ചു പറഞ്ഞു . പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി വീടിന് സമീപത്തുള്ള പഴയ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.