lovers

ലോക്ക് ഡൗൺ കാലത്ത് കാമുകിയെ കാണാൻ ഒരു യുവാവ് കണ്ടുപിടിച്ച സൂത്രം ഒടുവിൽ വിനയായി. കാമുകിയെ കാണാൻ അതിയായ മോഹമുണ്ടായപ്പോൾ യുവാവ് പെൺവേഷം കെട്ടി പുറപ്പെട്ടു. ഒടുവിൽ പൊലീസിന്റെ പിടിയിലുമായി. പകർച്ച വ്യാധി നിരോധന നിയമപ്രകാരം കേസെടുത്ത് യുവാവിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. ഗുജറാത്തിലെ വൽസാദിലാണ് ഈ സംഭവം ഉണ്ടായത്.


പെൺകുട്ടിയുടെ വേഷത്തിൽ പുറത്തിറങ്ങിയാൽ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു യുവാവിന്റെ ധാരണ. എന്നാൽ പുറത്തിറങ്ങിയത് രാത്രി ഏറെ വൈകി ആയതിനാലാണ് പൊലീസിന് മുന്നിൽ പെട്ടുപോയത്. പഞ്ചാബി വസ്ത്രം ധരിച്ച് മുഖം ദുപ്പട്ട കൊണ്ട് മറച്ച് പുലർച്ചെ 2.40നാണ് പെൺവേഷം കെട്ടിയ യുവാവ് പൊലീസിന് മുന്നിൽ പെട്ടത്.ഇത്ര വൈകി എന്ത് കൊണ്ടാണ് പുറത്തിറങ്ങിയതെന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നിൽ യുവാവ് പതറി.

മറുപടി പറഞ്ഞാൽ കള്ളം പൊളിയും അതിന് ആംഗ്യഭാഷയിലാണ് മറുപടി പറഞ്ഞത്. മാസ്കും ദുപ്പട്ടയും മാറ്റിയതോടെ പൊലീസിന് കാര്യം മനസ്സിലായി. പഞ്ചാബി വസ്ത്രത്തിനുള്ളിൽ പാന്റ്സും ഷർട്ടും ധരിച്ചാണ് പുറത്തിറങ്ങിയത്. മോത്തിവാദ് ഫഥക് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.