തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 688 പേർ. ആശുപത്രികളിൽ ചികിത്സയിലുള്ള 12 പേർ ഉൾപ്പെടെയാണിത്. ഇന്നലെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ ആശുപത്രി വിട്ടു. ഇന്നലെ 12 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1315 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1303 സാമ്പിളുകളുടെ ഫലം വന്നു. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ 261 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
346 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 17 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1592 പേരെയും മത്സ്യച്ചന്തയിൽ 784 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 48 പേരെയും മറ്റ് പഴവർഗ്ഗ മാർക്കറ്റിൽ 114 പേരെയും സ്‌ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേലൂർ, പൂത്തോൾ, അയ്യന്തോൾ എന്നീ മേഖലകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.