തൃശൂർ: ജില്ലയിൽ വീടുകളിൽ 740 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 755 പേർ നിരീക്ഷണത്തിൽ. വ്യാഴാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു. 12 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1327 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1315 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 261 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശ സംബന്ധമായ രോഗമുളളവർ, കച്ചവടക്കാർ, പൊലീസ്, റേഷൻകടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസിനു മുകളിലുള്ളവർ, അന്തർസംസ്ഥാന യാത്രക്കാർ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.