തൃശൂർ: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീകരിച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കി. ക്രമാതീതമായി വില വർദ്ധിച്ചതായി ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് കളക്ടറുടെ ഉത്തരവ്. തുടർന്ന് ജില്ലയിലെ ഇറച്ചി വ്യാപാരികൾ, കോഴിക്കച്ചവടക്കാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ചർച്ച നടത്തി.
നിശ്ചയിച്ച വിലയിൽ വ്യാപാരികൾ ഇറച്ചി വില്പന നടത്തണമെന്നും വില വിവരം എല്ലാ കടകളിലും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിലയിൽ കൂടുതൽ വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കും. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ആരോഗ്യം, ഫുഡ് സേഫ്റ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നീ വകുപ്പുകൾ ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പുവരുത്തണം.
വിലനിലവാരം ഇങ്ങനെ
കോഴി ജീവനോടെ -150
കോഴി ഇറച്ചി -210,
കാളയിറച്ചി -320
പോത്തിറച്ചി-340
ആട്ടിറച്ചി -620