തൃശൂർ : കൊവിഡ് പരിശോധനാ ഫലം മൂന്ന് മണിക്കൂറിൽ അറിയാൻ മെഡിക്കൽ കോളേജിൽ പുതിയ സംവിധാനം. മെഡിക്കൽ കേളേജിലെ വൈറോളജി ലാബിൽ സ്ഥാപിക്കുന്ന ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്‌ഷനിലൂടെ കൂടുതൽ പേരുടെ പരിശോധന നടത്താം. ശനിയാഴ്ച മുതൽ ഈ സംവിധാനത്തിലൂടെയുള്ള രോഗനിർണ്ണയ പരിശോധന ആരംഭിക്കും. രാവിലെ 11 ന് എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ആറ് മണിക്കൂറാണ് നിലവിൽ പരിശോധയ്ക്കെടുക്കുന്ന സമയം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് രോഗ പരിശോധന നടത്താം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. രമ്യ ഹരിദാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുള്ളത്. ജർമനിയിൽ നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്..