ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ 49.98 ലക്ഷം രൂപയുടെ പ്രവ‌‌ർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം കാലതാമസമുണ്ടായതായി അടൂ‌ർ പ്രകാശ് എം.പി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മാത്രമാണ് ആരംഭിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഭരണാനുമതി നൽകിയതിലുണ്ടായ കാലതാമസം ഇനിയുണ്ടാകരുതെന്ന് കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ള ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 18 രാജ്യങ്ങളിൽ ആറ്റിങ്ങൽ കെയർ എന്ന പേരിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ഹെൽപ് ഡെസ്‌കിൽ നൽകിയിട്ടുള്ള വിവിധ രാജ്യങ്ങളിലെ നമ്പരുകളിൽ ബന്ധപ്പെടുകയോ എം.പിയുടെ ഓഫീസിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.