fishing

തിരുവനന്തപുരം: വള്ളങ്ങൾക്കും യന്ത്രവത്കൃത ബോട്ടുകൾക്കും മത്സ്യബന്ധനത്തിന് അനുമതി നൽകി ഫിഷറീസ് വകുപ്പ് ഉത്തരവിറക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നിയന്ത്രണങ്ങളോടെ നടന്നിരുന്ന മത്സ്യബന്ധനത്തിന് രണ്ട് ഘട്ടങ്ങളായാണ് ഇളവ് നൽകിയത്. നാളെ മുതൽ 45 അടി മുതലുള്ള വലിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും കടലിൽ പോകാം. ചെറിയ വള്ളങ്ങൾ വെള്ളിയാഴ്ച മുതൽ മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയിരുന്നു.വലിയ വള്ളങ്ങളിൽ 10 മത്സ്യത്തൊഴിലാളികളിൽ കൂടരുത്. കടലിൽ പോകുന്നതിന് 24 മണിക്കൂ‌ർ മുൻപ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.ഒറ്റ, ഇരട്ട നമ്പർ പ്രകാരമാണ് ബോട്ടുകൾക്ക് അനുമതി. ഒറ്റ അക്കത്തിൽ അവസാനിക്കുന്നവർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പോകാം.പരമ്പരാഗത വള്ളങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഏകദിന മത്സ്യബന്ധനത്തിൽ ഏർപ്പെടാം.