migrant

പട്ന: അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആയിരം രൂപാ വീതം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർ 21 ദിവസം ക്വാറന്റൈനിൽ കഴിയണം. നിരീക്ഷണ കാലാവധി തീരുന്ന മുറയ്ക്കാണ് ആയിരം രൂപ വീതം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ച കേന്ദ്രസർക്കാരിനെ നിതീഷ് കുമാർ അഭിനന്ദിച്ചു. യാത്രാ ടിക്കറ്റിനായി ആരും പണം നൽകേണ്ടതില്ല. നാട്ടിൽ എത്തുന്നവരെ സംരക്ഷിക്കാൻ ക്വാറന്റൈൻ കേന്ദ്രം സജ്ജീകരിച്ചതായും നിതീഷ് കുമാർ അറിയിച്ചു.