തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ പുതുതായി 202 പേർ രോഗനിരീക്ഷണത്തിലായി.154 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 2789 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളുമായി ഏഴ് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.19 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22പേരും ജനറൽ ആശുപത്രിയിൽ ഒമ്പത് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ നാല് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 13 പേരും ഉൾപ്പെടെ 49 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇന്നലെ ലഭിച്ച 104 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. പുതുതായി 81 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 67 പേരെ താമസിപ്പിച്ചിട്ടുണ്ട്.
അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 6603 വാഹനങ്ങളിലെ 11177 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവർ
ആകെ -2905

വീടുകളിൽ -2789

ആശുപത്രികളിൽ -49

കൊവിഡ് കെയർ സെന്ററുകളിൽ -67