deadth-

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ 58 വയസുള്ള ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്ലാസ്‌മ തെറാപ്പിക്ക് ശേഷം ഇദേഹം രോഗമുക്തി നേടിയിരുന്നു. ഇന്നലെയാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.

മൂത്രത്തിലെ അണുബാധയാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. തുടർന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. പതിനാല് ദിവസമായി അദേഹം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. കൂടാതെ അമിത രക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊവിഡ് സൗഖ്യം നേടിയ വ്യക്തിയിൽ നിന്ന് ബ്ലഡ് പ്ലാസ്മ ശേഖരിച്ച് കൊവിഡ് രോഗികളിൽ ചികിത്സ നടത്തുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡികളെ ഉപയോഗിക്കുന്ന ചികിത്സാ രീതിയാണിത്.