
ലഖ്‌നൗ: ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളിൽ കനത്ത നാശനഷ്ടം ഉണ്ടായി. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കി ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ മജിസ്‌ട്രേറ്റുമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് യു.പി സർക്കാർ നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.