തിരുവനന്തപുരം: ദോഹയിൽ നിന്ന് പ്രവാസികളുമായി തിരുവനന്തപുരത്തേക്ക് വരേണ്ട വിമാന സർവീസ് വേഗത്തിൽ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇ.പി ജയരാജൻ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്.
വിമാനം റദ്ദാക്കിയത് ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്നെന്നാണ് മാദ്ധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരം. കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. വിമാനം റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം വിമാനം നാളെ സർവീസ് നടത്തുമെന്നാണ് അറിയുന്നതെന്ന് നോർക്ക സെക്രട്ടറി കെ ഇളങ്കോവൻ പറഞ്ഞു. സമയം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.