ചെന്നൈ: 15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീവച്ച് കൊന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. കേസില്‍ രണ്ട് അണ്ണാ ഡി.എം.കെ നേതാക്കള്‍ അറസ്റ്റിലായി. കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇന്നലെ വൈകീട്ടാണ് മുരുകന്‍ എന്നയാളും സഹായിയും ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ക്കയറി തീ കൊളുത്തിയത്.