br

സാവോപോളോ : പുതിയ കൊവിഡ് വ്യാപന കേന്ദ്രമായി ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ മാറുന്നു. ബ്രസീലിൽ 24 മണിക്കൂറിനിടെ 881 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം 12,400 ആയി. രോഗബാധിതരുടെ എണ്ണം 1,77,589 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ജർമനിയേയും ഫ്രാൻസിനെക്കാളും മുന്നിലെത്തിയിരിക്കുകയാണ് ബ്രസീൽ.

ഏതാനും ദിവസങ്ങൾക്കിടെയാണ് ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ലോക് ഡൗണിനെതിരെയാണ് പ്രസിഡന്റ് ജയ്ർ ബൊൽസൊനാരോ. കൊവിഡിനെക്കാളും വലിയ പ്രതിസന്ധിയാണ് വിപണി അടച്ചിടുന്നതു മൂലം ഉണ്ടാകുന്നതെന്നാണ് ബൊൽസൊനാരോ പറയുന്നത്.