petta
പേട്ടയിൽ പൊലീസിനെ അക്രമിച്ച കേസിൽ അറസ്റ്റിലായ അതിഥി തൊഴിലാളികൾ

തിരുവനന്തപുരം: പേട്ടയിൽ പൊലീസിനെ അക്രമിച്ച കേസിലെ പ്രതികളായ ഇതരസംസ്ഥാന തൊഴിലാളികളെ പേട്ട പൊലീസ് പിടികൂടി.നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെ പേട്ട സി.ഐ. ഗിരിലാലിനെ അക്രമിച്ച 14 തൊഴിലാളികളാണ് അറസ്റ്റിലായത്.പശ്ചിമ ബംഗാൾ, ഒഡിഷ, യു.പി. , ഝാർഖണ്ഡ്, ബീഹാർ സ്വദേശികളായ ജഹാംഗീർ ആലം, ഉമേഷ് പ്രസാദ് ഗുപ്ത, കൽദേവ് ദാസ്, ബാബു സോറൻ, സുനിൽ കോർവ, വീരേന്ദ്ര കോർവ, അബ്ദുൾ മാലിക്, സിക്കന്തർ യാദവ്, വിജയ് യാദവ്, ശംഭു യാദവ്, സന്തോഷ് കുമാർ, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരുവാതിൽക്കോട്ടയിലെ ലേബർക്യാമ്പിലെ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യവുമായി പ്രതിഷേധിച്ചത്. ഇവരോട് ക്യാമ്പുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട പൊലീസുകാർക്ക് നേരെ കല്ലും സിമന്റ് കട്ടകളും വലിച്ചെറിയുകയായിരുന്നു. പേട്ട സി.ഐ. ഗിരിലാലിനും പൊലീസ് ഡ്രൈവർ ദീപു, ഹോംഗാർഡ് അശോകൻ എന്നിവർക്കും പരിക്കേറ്റിരുന്നു.പേട്ട എസ്.ഐ. പി.രതീഷിന്റെ നേതൃത്വത്തിൽ ക്രൈം എസ്.ഐ. ഗോപകുമാർ, എ.എസ്.ഐ.മാരായ അശോകൻ, സുനിൽരാജ്, സന്തോഷ്, പ്രഭാത്, സി.പി.ഒ.മാരായ പ്രവീൺ, ബിനു, സജിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.