തിരുവനന്തപുരം: ഓണ്‍ലൈൻ വഴി മദ്യ വിൽക്കാനുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. അതേസമയം ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ താൽപര്യമില്ലെന്ന് ബാറുടമകൾ സർക്കാരിനെ അറിയിച്ചതായാണ് വിവരം. ബാറുകളിലെ മദ്യം പാഴ്സൽ വില്പന നടത്തേണ്ടത് ബെവ്കോയിലെ അതേ വിലയിലാണ്. അതിനാൽ തന്നെ ബാറുടമകൾ പാഴ്സൽ വിൽപ്പനയോട് വലിയ താത്‌പര്യം കാണിക്കുന്നില്ല.
21 കമ്പനികളുടെ അപേക്ഷകളിൽ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെയാണ് സാങ്കേതിക സമിതി തിരെഞ്ഞെടുത്തത്. സ്റ്റാർട്ട് അപ്പ് മിഷനും, ഐ.ടി മിഷനും ബെവ്ക്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തിരെഞ്ഞെടുത്തത്. ഇന്ന് കമ്പനി പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമാധാരണയിലേക്ക് നീങ്ങുക.
18നോ 19 മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുമ്പായി ഓണ്‍ ലൈൻ ടോക്കണ്‍ സംബന്ധിച്ച് ട്രയൽ നടത്തും. ബാറുകളിൽ നിന്നുള്ള പാഴ്സൽ വിൽപ്പനക്കും ഓൺ ലൈൻ ബുക്കിംഗ് വേണം.