വർക്കല: ചെമ്മരുതി പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ് ഭൂമി കൃഷി യോഗ്യമാക്കുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് എ.എച്ച്.സലിം അറിയിച്ചു. തരിശായ 14 ഹെക്ടർ പാടശേഖരത്തിൽ നെൽകൃഷി, 20 ഹെക്ടർ കരഭൂമിയിൽ സമ്മിശ്ര കൃഷി,10 ഹെക്ടറിൽ മരച്ചീനി എന്നിവ കൃഷിചെയ്യുന്ന പദ്ധതികളാണിത്. 2,000 വീടുകളിൽ ഇടവിള കൃഷിയും അടുക്കളത്തോട്ടങ്ങളും ഒരുക്കും കൂടാതെ 200 വീടുകളിൽ വാഴ കൃഷിയും, ഗ്രോബാഗ് പച്ചക്കറി കൃഷിയും, ഫലവൃക്ഷതൈകളും നടും . 1150 വീടുകളിൽ മുട്ടകോഴികളെ വിതരണവും 150 വീടുകളിൽ ഷീരസമൃദ്ധി പദ്ധതിയും, 50 വീടുകളിൽ ആട് വളർത്തലും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.