pic

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ തിരുവനന്തപുരം ജില്ലയിൽ കഴിയുന്നവരുടെ എണ്ണം 5914 ആയി. പുതുതായി 497 പേരാണ് രോഗ നിരീക്ഷണത്തിലായത്. 5400 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാർജ് ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 4 പേരും എസ്.എ.ടി ആശുപത്രിയിൽ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 3 പേരും ഉൾപ്പെടെ 43 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ 70 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

471 പേരാണ് കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്. മാർ ഇവാനിയോസ് 148, ചൈത്രം 25, കെ.എസ്.ഇ.ബി.ഐബി 13, എൽ.എൻ.സി.പി.ഇ 41, ഐഎംജി ട്രെയിനിംഗ് സെന്റർ 92, ഹോട്ടൽ ഹിൽട്ടൺ 3, ഹോട്ടൽ മസ്‌കറ്റ് 5, വിദ്യ എഞ്ചിനീയറിംഗ് കോളേജ് 4, പങ്കജകസ്തുരി 14, വി.കെ.സി.ഇ.റ്റി 11, മാലിക് ഹോസ്പിറ്റലിൽ 8, ഹീരാ 17, ബി.എസ്.എൻ.എൽ 25, എൽ.എം.എസ് 19, യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ 21, ജൂബിലി അനിമേഷൻ 15, ഐ.സി.എം പൂജപ്പുര 10.

ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ചൊവ്വാഴ്ച 149 പേർ ജില്ലയിലെത്തി. 94 പുരുഷന്മാരും 55 സ്ത്രീകളും. തമിഴ്നാട്ടിൽ നിന്ന് 134 പേരും കർണാടകയിൽ നിന്ന് 12 പേരും മഹാരാഷ്ട്രയിൽ നിന്ന് മൂന്നുപേരുമാണ് എത്തിയത്. എല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിന് അയച്ചു.