ചെന്നൈ: ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമർശത്തെ തുടർന്ന് രാജ്യസഭാ എം.പിയും ഡി.എം.കെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.പരാമർശത്തിന്റെ പേരിൽ ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമർശമാണ് വിവാദമായത്.
എന്നാൽ, പൊലീസിനെ ഉപയോഗിച്ച് അണ്ണാ ഡി.എം.കെ തന്നെ വേട്ടയാടുകയാണെന്നും അണ്ണാ ഡി.എം.കെ നേതാക്കൾക്കെതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നുമാണ് ആർ എസ് ഭാരതിയുടെ ആരോപണം.