തിരുവനന്തപുരം: ആഭ്യന്തര വിമാനസർവീസുകൾ ആരംഭിക്കാൻ വ്യേമയാന മന്ത്റാലയം തീരുമാനിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാരുടെ മൊബൈൽ നമ്പരിലേക്ക് ക്യൂ ആർ കോഡ് അടങ്ങുന്ന യാത്രാ പെർമിറ്റ് ലഭിക്കും. ബോർഡിംഗ് പാസ് നൽകുന്നതിനു മുൻപ്, കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കും. രോഗലക്ഷണമുള്ളവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലോ, ഹോസ്പിറ്റലിലോ അയയ്ക്കും. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ഹോം ക്വാറന്റീനിലായിരിക്കും. ഹോം ക്വാറന്റീൻ സൗകര്യമില്ലെങ്കിൽ അത് ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയാം. യാത്രക്കാരെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾക്ക് വിമാനത്താവളത്തിനുള്ളിൽ കടക്കാം. യാത്രക്കാരുടെ ലഗേജുകളും അണുവിമുക്തമാക്കുകയും സ്വന്തം ജില്ലയിലേക്ക് പോകാൻ ജില്ലാഭരണകൂടം കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കുകയും വേണം.
യാത്രക്കാർക്കുള്ള നിർദേശങ്ങൾ
കൊവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരവും നൽകണം.
വീടുകളിലേക്ക് പോകാൻ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം.
രജിസ്‌ട്രേഷൻ വിവരങ്ങൾ വിമാനത്താവളത്തിലെ ഹെൽപ്പ് ഡെസ്‌കിൽ നൽകണം.
രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസം ഹോം ക്വാറന്റീനിൽ പോകണം.