വെഞ്ഞാറമൂട്: കിണറ്റുമുക്കിൽ മാനസിക പ്രശ്നമുള്ള യുവാവിനെ അയൽവാസി വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കിണറ്റുമുക്ക് സ്വദേശി ഷഫീഖ് (30) ആണ് ക്രൂരമായി മർദ്ദനമേറ്റു മെഡിക്കൽ കോളേജിൽ കഴിയുന്നത്. ഇന്നലെ വൈകിട്ട് 4 മണിയ്ക്കാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ഷെഫീഖ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അയൽവാസികളായ സഹോദരങ്ങളാണ് ഷെഫീഖിനെ ക്രൂരമായി മർദിച്ചതെന്നു വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച ഷഫീഖിന്റെ മാതാവിനും മർദ്ദനമേറ്റു. ഷഫീഖ് ചീത്ത വിളിച്ചു എന്നു പറഞ്ഞു കൊണ്ടാണ് മർദ്ദിച്ചത്. ഷെഫീഖിന്റെ ഒരു സഹോദരിയും ഒരു സഹോദരനും ഭിന്നശേഷിയുള്ള വ്യക്തികളാണ്.