a

കാസർകോട്: നീലേശ്വരം പുതുക്കൈയിലെ അഞ്ജന(21)യുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ മിനി ഉൾപ്പെടെ രംഗത്തു വന്നതോടെ യുവതിയുടെ മരണത്തെ കുറിച്ച് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ ഗോവ സർക്കാർ തീരുമാനിച്ചു. മാർച്ച് 13 നാണ് ഗോവയിലെ താമസസ്ഥലത്തിനു സമീപം അഞ്ജനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് വടകര സ്വദേശികളുടെ കൂടെ ഗോവയിൽ എത്തിയതായിരുന്നു അഞ്ജന. നാട്ടിലേക്ക് തിരിച്ചു വരാൻ പെൺകുട്ടി ഒരുക്കങ്ങൾ നടത്തുന്നതിനിടെ സംഭവിച്ച മരണം ഏറെ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. മേയ് 13 നാണ് അഞ്ജനയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ജന കെ. ഹരീഷിന്റെ മരണത്തെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ഗോവ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വീട്ടിലേക്ക് തിരികെയെത്താൻ അഞ്ജന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അവൾ ആത്മഹത്യ ചെയ്തതായി, ഗോവയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അമ്മ മിനിയെ ഫോണിൽ അറിയിക്കുന്നത്. ചില സംഘടനകളുമായി ബന്ധമുള്ളതിനാൽ തന്നെ മരണത്തിൽ ഏറെ ദുരൂഹതകൾ നിലനിൽക്കുന്നതായി പരാതിയിൽ പറയുന്നു. അഞ്ജനയുടെ മരണം ആത്മഹത്യയാണെന്ന് വടക്കൻ ഗോവ എസ്.പി പറഞ്ഞിരുന്നതായി മരിക്കുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു.