covid-19

ഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്റെ ബന്ധു ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി.രോഗം സ്ഥിരീകരിച്ചപ്പോൾ നേരിട്ട് വിളിച്ച് പറഞ്ഞ് പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നൽകിയിരുന്നില്ലെന്നുമാണ് ബന്ധു ആരോപിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പി.പി.ഇകിറ്റും നൽകിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. നഴ്സിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെയായിരുന്നു മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക് ചേർന്നത്.