ആലപ്പുഴ:തോട്ടപ്പള്ളിയിലെ കരിമണൽ കച്ചവടത്തിന് പിന്നിലെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ വേണ്ടിവന്നാൽ യു.‌ഡി.എഫ് പുറത്തുവിടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി പറഞ്ഞു.

തോട്ടപ്പള്ളിയിൽ നിന്നു കൊണ്ടുപോകുന്ന മണ്ണ് ധാതുക്കൾ നീക്കിയശേഷം തോട്ടപ്പള്ളിയിൽ തന്നെ തിരിച്ചു നിക്ഷേപിക്കണമെന്ന സി.പി.എം ജില്ലാ കമ്മി​റ്റിയുടെ നിർദ്ദേശത്തിൽ ആത്മാർത്ഥതയും സത്യസന്ധതയുമുണ്ടെങ്കിൽ രണ്ടാഴ്ചയി​ലധികമായി നീക്കം ചെയ്യുന്ന മണ്ണ് അതേ അളവിൽ നാളെ മുതൽ തിരിച്ചിടാൻ സർക്കാർ നടപടി സ്വീകരിക്കണം.പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എൽ.എല്ലി​ന്റെയും ഐ.ആർ.ഇയുടെയും പേരിൽ കൊണ്ടുപോകുന്ന ഈ കരിമണലിന്റെ സിംഹഭാഗവും കരിമണൽ ലോബിയാണ് തട്ടിയെടുക്കുന്നതെന്നും എം. മുരളി പറഞ്ഞു.