a

മാവേലിക്കര: ആത്മഹത്യാഭീഷണിയുമായി 110 കെ.വി ടവറിന് മുകളിൽ കയറിയ യുവാവ് രണ്ട് മണിക്കൂറോളം പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ചാങ്കൂരേത്ത് വീട്ടിൽ വിനീഷാണ് (ഉണ്ണി-33) 40 മീറ്റർ പൊക്കമുള്ള വൈദ്യുതി ടവറിന് മുകളിൽ കയറിയത്. ആറരയോടെയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്.
ഇടപ്പോൺകായംകുളം, ഇടപ്പോൺ -മാവേലിക്കര ഇരട്ട സർക്യൂട്ട് ഫീഡറാണ് ഇതുവഴി കടന്നുപോകുന്നത്. വിനീഷ് ടവറിന് മുകളിൽ കയറുന്നത് കണ്ട നാട്ടുകാർ കറ്റാനം കെ.എസ്.ഇ.ബി ഓഫീസിലും കുറത്തികാട് പൊലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. ഉടൻതന്നെ ഇതുവഴിയുള്ള വൈദ്യുതിപ്രവാഹം വിച്ഛേദിച്ചു. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി വിനീഷിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ വട്ടംകറക്കി. അവസാനം ആറരയോടെ താഴെയിറങ്ങി. തുടർന്ന് പൊലീസ് വിനീഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നിരവധിപ്പേർ സ്ഥലത്ത് തടിച്ചുകൂടി. മദ്യപിച്ച് വീട്ടിൽ ബഹളം വച്ച ശേഷമാണ് വിനീഷ് ആത്മഹത്യാഭീഷണിയുമായി ടവറിന് മുകളിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു.