സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജി
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാർ നടപ്പാക്കിയില്ലെന്നാരോപിച്ച് ഫൗണ്ടേഷൻ ഒഫ് മീഡിയ പ്രൊഫഷണൽസ് കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു.
കൊവിഡിന്റെ അടക്കമുള്ള പശ്ചാത്തലത്തിൽ കാശ്മീരിൽ 2ജി പര്യാപ്തമല്ലെന്നും 4ജി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽസ് ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജമ്മുകാശ്മീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉന്നതാധികാര സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകിയത്. സമിതി റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമാകും കേസിൽ തുടർ നടപടിയുണ്ടാവുകയെന്ന് കഴിഞ്ഞ മെയ് 27ന് വിധി വന്നു. എന്നാൽ നാളിത് വരെ യാതൊരു നടപടിയും കൈകൊണ്ടില്ലെന്നതാണ് ഹർജിക്കാരുടെ പരാതി.