കൊച്ചി: ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ജില്ലയിൽ മേയ് അവസാനം വരെ സർക്കാരിന്റെ സന്നദ്ധം പോർട്ടൽ വഴി 32,223 സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തു. ഇവരെ ഒരു സംഘടനയുടെയും ഭാഗമായി പരിഗണിക്കില്ല.

കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുന്നത്.

യാത്രയ്ക്കായുള്ള വാഹനം, ജോലി സമയത്തെ ഭക്ഷണം, ജോലി സമയത്ത് അപകടം പറ്റിയാലുള്ള ചികിത്സാ ചെലവ് എന്നിവ സർക്കാർ വഹിക്കും.

ഇവരെ പ്രയോജനപ്പെടുത്തുന്നത്:

റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, ആരോഗ്യം, അഗ്‌നിശമന സേന എന്നിവരുടെ ഭാഗമായി ദുരന്ത നിവാരണം.

 ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനവും ശുചിത്വവും, ഒഴിപ്പിക്കൽ.

 സന്നദ്ധ പ്രവർത്തകരുടെ ജില്ലാതല കൂട്ടായ്മയായ ഇന്റർ ഏജൻസി ഗ്രൂപ്പുകളെ വിവിധ മേഖലകളിലെ പ്രാവീണ്യം കണക്കിലെടുത്ത് വിന്യസിക്കും.

ദുരന്തങ്ങളെക്കുറിച്ചുള്ള സാമൂഹിക ബോധവത്കരണം.

വിവിധ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ ഏകോപനം.

ആരോഗ്യ, ശുചീകരണ അനുബന്ധ മേഖലകളിലെ ജോലികൾക്ക്