കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂലായ് ഒന്നു മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലി ആരംഭിക്കും. സർക്കാർ മാർഗ നിർദ്ദേശങ്ങൾ വിശ്വാസികൾ പാലിക്കണമെന്നും അതിരൂപതയ്ക്കു വേണ്ടി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

 നിർദ്ദേശങ്ങൾ

 കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രം.

 നിർബന്ധമായും മാസ്ക് ധരിക്കണം.

 എത്തുന്നവരുടെ വിവരങ്ങളും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തണം.

 ദേവാലയങ്ങളിലെ ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ചാകണം.

 പത്തു വയസിൽ താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും വരാൻ പാടില്ല.

 തിരുക്കർമ്മങ്ങൾക്കു മുമ്പും ശേഷവും കാർമ്മികർ സാനിട്ടൈസർ ഉപയോഗിച്ച് കൈ കഴുകണം.

 കൂടുതൽ ആളുകൾക്ക് പങ്കെടുക്കാനായി കുർബാനയുടെ എണ്ണം കൂട്ടാം.

 കഴിയുന്നത്ര അകന്നു നിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളം കൈയിൽ കുർബാന സ്വീകരിക്കാം.

 രോഗവ്യാപന സാദ്ധ്യത കണ്ടാൽ പള്ളികൾ അടച്ചിടാം.

 ആർച്ച് ബിഷപ്പ് ഹൗസിൽ നിന്ന് ഒാൺലൈൻ കുർബാന എല്ലാ ദിവസവും രാവിലെ 6.30 ന്

 ഞായറാഴ്ചകളിൽ രാവിലെ 6.30 നും 8.30 നും വിശുദ്ധ കുർബന

 തീരുമാനം നീട്ടി വെക്കണമെന്ന് സഭാ സുതാര്യ സമിതി

കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൂലായ് ഒന്നു മുതൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികൾ തുറന്നു കൊടുക്കാനുള്ള തീരുമാനം നീട്ടിവെക്കണെമന്ന് സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു. ജനപങ്കാളിത്തത്തോടെ ചടങ്ങുകൾ നടത്തുന്നത് അപകടമാണെന്നും സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.