നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വൈദ്യതിമന്ത്രി എം.എം മണി നേരിട്ടെത്തി വിലയിരുത്തി.ലോക്ഡൗണിനെത്തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നിലച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്നും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനെ തുടർന്നാണ്
നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കാത്തതെന്ന് അധികൃതർ മന്ത്രിയെ ധരിപ്പിച്ചു. മുമ്പ് ഇത്തരം സാഹചര്യം ഉണ്ടായ സമയത്ത് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും പ്രത്യേക
പാസുവഴി കല്ല്, മിറ്റൽ അടക്കമുളള സാധനങ്ങൾ എത്തിച്ചിരുന്നു.എന്നാൽ കൊവിഡ് വ്യപാനം കൂടിയതോടെ തമിഴ്‌നാട്ടിലെ ക്വറികളുടെ പ്രവർത്തനം താല്കാലികമായി നിലച്ചത് വീണ്ടും പ്രതിസന്ധിക്ക് കാരണമായി.തമിഴ്‌നാട് സർക്കാരുമായി വീണ്ടും ഇടപെട്ടു് സാധനസാമിഗ്രികൾ എത്തിക്കാനുള്ള നടപടികൾ ഉടൻതന്നെ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകിയാണ് മടങ്ങിയത്.പാറത്തോട് പാലത്തിന്റെ പണി പൂർത്തിയായെങ്കിലും ഹോട്ട് സ്‌പോട്ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാലമായതിനാൽ ഉദ്ഘാടനം വൈകും. ഹോട്ട് സ്‌പോട്ട് പിൻവലിച്ചാൽ ഉടനെ തന്നെ പാറത്തോട് പാലത്തിന്റെ ഉദ്ഘാടനം നടത്തമെന്നും നിലവിൽ വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടത്തിവിടുന്നതെന്നും മന്ത്രി പറഞ്ഞു.