ജീവനക്കാർക്ക് താത്കാലിക ആശ്വാസം
കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ദൈനംദിന ചെലവുകൾക്ക് അഞ്ചര കോടി അനുവദിച്ചത് ജീവനക്കാർക്ക് താത്കാലിക ആശ്വാസമാകും.ബോർഡിന്റെ തനത് ഫണ്ടിൽ നിന്നാണ് ഓരോ ക്ഷേത്രത്തിനും പതിനായിരം രൂപ പ്രതിമാസം നൽകുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാർ അത്താഴപ്പട്ടിണിയിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ക്ഷേത്രങ്ങളിൽ നിത്യപൂജ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഭണ്ഡാരം തുറന്നാൽ വിളക്കുതിരിക്കുള്ള തുകപോലും കാണില്ല.
ക്ഷേത്രങ്ങൾ പൂട്ടിയതോടെ സ്ഥിരം, താത്കാലിക ജീവനക്കാരടക്കം ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലായി. ഉയർന്ന സമുദായമായതിനാൽ ഭൂരിഭാഗത്തിനും എ.പി.എൽ റേഷൻകാർഡാണ്. വർഷത്തിൽ കൂടുതൽ നടവരുമാനമുള്ള ഉത്സവങ്ങളും പൂരങ്ങളും മുടങ്ങിയതും തിരിച്ചടിയായി.90 ശതമാനം ക്ഷേത്രങ്ങളിലും വരുമാനം അനുസരിച്ചാണ് ശമ്പള വിതരണം. ക്ഷേത്ര ജീവനക്കാർക്ക് ഇതര ജോലികൾക്ക് അവസരമില്ല.
ജീവനക്കാർക്ക്
കുടിശ്ശികയുമില്ല
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1356 ക്ഷേത്രങ്ങളിൽ സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കിട്ടാനുള്ള കുടിശ്ശികയും ഏറെയാണ്. ക്ഷേത്രത്തിന്റെ വാർഷിക കണക്കുകൾ മാർച്ചിനു മുമ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർമാർക്ക് ലഭിച്ചാൽ മാത്രമേ സർക്കാർ ഫണ്ടിൽ നിന്ന് നിശ്ചിത തുക അനുവദിക്കാനാവൂ. ട്രസ്റ്റിമാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുണ്ട്. ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ശമ്പളം ലഭിക്കാത്തതെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുമ്പോൾ ട്രസ്റ്റിമാരുടെ നിരുത്തരവാദമായ സമീപനമാണ് കുടിശ്ശിക നൽകാൻ തടസ്സമെന്ന് ദേവസ്വം അധികൃതരും പറയുന്നു.
ശമ്പളപരിഷ്കരണത്തിന്
വേണം 50 കോടി
കൊവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർക്ക് ജോലിക്കു യാത്രാനുമതിയും ആശ്വാസ ധനസഹായവും അനുവദിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്
--
വി.വി. ശ്രീനിവാസൻ
കൺവീനർ,ടെമ്പിൾ എംപ്ളോയീസ് കോ- ഓഡിനേഷൻ കമ്മിറ്റി