മനസ്സിൽ ഉറപ്പിച്ചത് നേടിയെടുക്കണമെന്ന് ഒരാൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സഫലമാക്കാൻ ലോകം മുഴുവൻ നിങ്ങളുടെ സഹായത്തിനെത്തിയിരിക്കും; പൗലോ കൊയ്‌ലോയുടെ ഈ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് പുല്ലാളൂർ ചൊവ്വഞ്ചേരി അബ്ദുൽ അസീസിന്റെ ജീവിതയാത്ര. ഏതൊരു സാധാരണ മലയാളിയെയും പോലെ തന്നെ നിറമാർന്ന സ്വപ്നങ്ങളുമായി പ്രവാസജീവിതത്തിലേക്ക് കാലെടുത്തു വച്ചതായിരുന്നു ഇദ്ദേഹം. തൊണ്ണൂറുകളിലായിരുന്നു അത്. ബിസിനസുകാരനാവണമെന്ന അദമ്യമായ ആഗ്രഹത്തിനൊപ്പം തികഞ്ഞ ആത്മവിശ്വാസവും. സത്യത്തിൽ അതായിരുന്നു ആകെയുള്ള കൈമുതൽ. അങ്ങനെ ഗൾഫിൽ വെജിറ്റബിൾ ഷോപ്പിലായിരുന്നു തുടക്കം. ആ ചെറിയ സംരംഭത്തിൽ നിന്നു വർഷങ്ങളുടെ ശ്രമഫലമായി ബിസിനസ് പടർന്നു. ഇന്നിപ്പോൾ പത്തോളം വിദേശ രാജ്യങ്ങളിലായി ശൃംഖലയുള്ള ആസ്‌കോ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അബ്ദുൽ അസീസ്. സ്വപ്ന സാക്ഷാത്കാരം മനസിൽ വലിയ ബിസിനസ് സ്വപ്നങ്ങൾ നിറഞ്ഞതു തിരിച്ചറിഞ്ഞാവണം  ഗൾഫിലേക്ക് കടക്കാൻ സഹോദരന്മാർ ഉപദേശിച്ചു. ആദ്യ സംരംഭമായ പച്ചക്കറി ഷോപ്പ് വൈകാതെ തന്നെ വിപുലീകരിക്കാൻ കഴിഞ്ഞു. ആ കട തുടങ്ങാനുള്ള ശക്തിയും ഊർജ്ജവും ലഭിച്ചത് മലയാളികളായ പ്രവാസികളിൽ നിന്നു തന്നെയാണ്. പിന്നീട് 1998 ൽ കബയാൻ ഗ്രൂപ്പ് ഒഫ് സൂപ്പർ മാർക്കറ്റ്‌സിന് തുടക്കമിട്ടു. പഠനകാലത്ത് ബൈക്കായിരുന്നു വല്ലാത്ത ലഹരി. റേഷൻ കട ഉടമയായ സഹോദരന്റെ ബൈക്ക് ഒരു റൗണ്ട് ഓടിക്കാൻ കിട്ടുമോ എന്ന നോട്ടത്തിൽ സ്‌കൂൾ വിട്ടാൽ വൈകിട്ട് ഏറെ ആവേശത്തോടെയാണ് വീടണഞ്ഞിരുന്നത്. ആ അബ്ദുൽ അസീസ് ഇന്നിപ്പോൾ കോടികൾ വില മതിക്കുന്ന ലംബോർഗിനി ഉൾപ്പെടെയുള്ള ലക്‌ഷ്വറി കാറുകളുടെ ഉടമയായി മാറി.  ലംബോർഗിനിയുടെ എസ്. യു. വി  മോഡൽ കേരളത്തിൽ ആദ്യമിറക്കിയെന്ന ക്രെഡിറ്റുമുണ്ട് ഇദ്ദേഹത്തിന്. ബിസിനസ് വിജയത്തിന്റെ രഹസ്യം ചാരിറ്റി പ്രവർത്തനങ്ങൾ കൂടിയാണെന്ന് വിശ്വസിക്കാനാണ് അബ്ദുൽ അസീസിന് ഇഷ്ടം. 15 വർഷം മുമ്പാണ്  ഓണക്കിറ്റ്, റമദാൻ കിറ്റ് എന്നിങ്ങനെ പാവപ്പെട്ടവർക്കായി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്. കൊവിഡ് പടർന്നുതുടങ്ങിയ ഈ കാലത്ത് സ്വദേശമായ പുല്ലാളൂരിലും പരിസരത്തുമായി  1200ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചിട്ടുണ്ട് ഇദ്ദേഹം. കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ ദുരിതബാധിതർക്ക് തന്നാൽ കഴിയുന്ന സഹായമെത്തിക്കാനും ഇദ്ദേഹം മറന്നില്ല. ഉമ്മയുടെ ഓർമ്മയ്ക്കായി രൂപം നൽകിയ ചൊവ്വഞ്ചേരി ആമിന ഉമ്മ ചാരിറ്റബിൾ ട്രസ്റ്രിന്റെ നേതൃത്വത്തിലാണ് റിലീഫ് പ്രവർത്തനങ്ങൾ. നേരത്തെ സ്വന്തം ഗൃഹപ്രവേശവേളയിലും മറ്റുള്ളവരെ മറന്നില്ല. വീടില്ലാത്ത പത്ത് കുടുംബങ്ങൾക്കായി ഒരു കൊച്ചു ഹൗസിംഗ് കോളനി തന്നെ നിർമ്മിച്ചു നൽകുകയായിരുന്നു. വേനലിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുപ്പതോളം കുടുബങ്ങൾക്ക് കുഴൽകിണർ നിർമ്മിച്ചു നൽകിയിട്ടുമുണ്ട്.  സഹായം തേടി മുന്നിലെത്തുന്ന ആരെയും വെറുംകൈയോടെ പറഞ്ഞയച്ചുകൂടെന്ന ശാഠ്യമുണ്ട്.അതിന് ജാതിയോ മതമോ നോക്കാറില്ല. വിദേശത്തെ തിരക്കുകൾക്കിടയിലും നരിക്കുനിയിലെ ഒരു ബേക്കറിയുടെ കൂടി കാര്യം ശ്രദ്ധയിലുണ്ടാവും. വമ്പൻ സൂപ്പർ മാർക്കറ്റുകൾക്കിടയിൽ എന്തിന് ഈ കൊച്ചു ബേക്കറി എന്നു പലരും സംശയമുയർത്താറുണ്ട്. മറുപടി വളരെ ലളിതമായിരിക്കും. ആ ബേക്കറിയിൽ ഇരുപതോളം ജീവനക്കാരുണ്ട്. അവരുടെ ജീവിതം തന്നെയാണ് തന്റെ നേട്ടം. ഉലകും ചുറ്റും ശീലം ബിസിനസ് സംബന്ധമായി പോവാത്ത രാജ്യങ്ങൾ നന്നേ കുറവെന്നു തന്നെ പറയാം. ഗൾഫ്, കുവൈറ്റ്, ബഹ്‌റിൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് യാത്ര കൂടുതൽ വിശാലമാവുകയായിരുന്നു. അടുത്ത ലക്ഷ്യം യു.എസാണ്. ഫിലിപ്പൈൻസിനോട് അന്നും ഇന്നും താത്പര്യമേറെയുണ്ട്. ആദ്യസംരംഭത്തിന്റെ കസ്റ്റമർമാർ കൂടുതലും ഫിലിപ്പൈൻസുകാരായിരുന്നു. അവരുടെ ജീവിതശൈലി നമ്മൾ മാതൃകയാക്കേണ്ടതുണ്ടെന്ന് അബ്ദുൽ അസീസ് പറയുന്നു. അവർ മക്കൾക്ക് മികച്ച വിദ്യാഭ്യാസ നൽകും. പിന്നെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നത് മക്കൾ തന്നെയാണ്. കിട്ടുന്ന വരുമാനത്തിൽ 50 ശതമാനവും ചെലവഴിക്കുന്ന രീതിയാണ് ഫിലിപ്പൈൻസുകാരുടേത്. അതേസമയം, സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നവർ കൂടിയാണ്. അപ്പോഴും അത് അവർ ഒരിക്കലും കാണിക്കില്ല. കുടുംബം ഭാര്യ ഫാസിലയും  മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. മുത്ത മകൻ അലി സിയാൻ ബാപ്പയുടെ വഴിയേ തന്നെ തിരിയാനുള്ള പുറപ്പാടിലാണ്. പ്ലസ് ടുവിനു ശേഷം ബി.ബി.എ ചെയ്യാനാണ് പദ്ധതി. മകൾ സില്ല സിൽവർ ഹിൽസ് സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇളയ മകൻ സാമിൻ. മാരുതി 800 മുതൽ ലംബോർഗിനി ഉറൂസ് ഏറെ സഞ്ചരിക്കുന്നുണ്ടെങ്കിലും യാത്രയോടുള്ള പ്രണയം തീരുന്നില്ല. ഒപ്പം വാഹനക്കമ്പവും. അതുകൊണ്ടു തന്നെയാണ് ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നവാഹനമായ ലംബോർഗിനി ഉറുസ് അസീസ് സ്വന്തമാക്കുന്നത്. 2019-ലാണ് ലംബോർഗിനി ഉറൂസ് കേരളത്തിലെത്തുന്നത്. അന്ന് 3.60 കോടി രൂപയ്ക്കാണ് ആ മോഹം അസീസ് സാക്ഷാത്കരിക്കുന്നത്. ആദ്യവാഹനം മാരുതി 800 സ്വന്തമാക്കുന്നത് 1992ലായിരുന്നു. അന്ന് നാട്ടിലെ ചുരുക്കം ചില കാറുകളിലൊന്നായിരുന്നു അത്. പിന്നീട് മാരുതി സെന്നിലായി യാത്ര. ഷോറൂമിൽ നിന്നു ആദ്യം സ്വന്തമാക്കുന്ന കാർ ഫോർഡ് എസ്കോർട്ടാണ്.  എറണാകുളത്തെ ഷോറൂമിൽ നിന്നാണ് എസ്കോർട്ട് വാങ്ങിയത്. ഇപ്പോൾ ഇവിടെ ഉറൂസ് കൂടാതെ പൊഷെ കയിൻ, ബെൻസ് ജി എൽ എസ്, മിനി കൂപ്പർ തുടങ്ങിയ വാഹനങ്ങളുണ്ട്. ഗൾഫിൽ ബെൻസ് ജി എൽ എസ് ഉൾപ്പെടെ വേറെയും ഇനി  ഇവിടെയും കേരളത്തിൽ ഒന്നാന്തരം ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങുകയെന്ന മോഹം കുറച്ചായുണ്ട്. അത് വൈകാതെ യാഥാർത്ഥ്യമാവും. ഇതിനകം തുടങ്ങേണ്ടതായിരുന്നു. അതിനിടയ്ക്കാണ് കൊവിഡ് ലോക്ക് ഡൗൺ തടസ്സമായി മാറിയത്. ഇനിയും ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയാണ്.