court

കോഴിക്കോട്: നിർദ്ധനയായ വീട്ടമ്മയ്ർക്ക് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് നിഷേധിച്ച ഉടമസ്ഥവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വീട്ടിലേക്ക് വഴിയില്ലെന്നാരോപിച്ച് വീട്ടമ്മയ്‌ക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയിലാണ് നടപടി.

ജില്ലാ കളക്ടറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും പരാതി പരിഹരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡിഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു. ഉള്ളിയേരി സ്വദേശിനി സജ്മി ലിനീഷിന്റെ പരാതിയിലാണ് നടപടി.

ഉടമസ്ഥവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പരാതിക്കാരിക്ക് വൈദ്യുതി കണക്ഷൻ എടുക്കാനായിട്ടില്ല. സജ്മിയുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും