കോഴിക്കോട്: കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൃക്കുറ്റിശ്ശേരി -വയൽപീടിക പുതിയപാലം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ മുഖ്യാതിഥിയായി. 16.65 മീറ്റർ നീളത്തിൽ 7.50 മീറ്റർ കാര്യേജ് വേയോടു കൂടി ഇരുവശത്തും 1.50 മീറ്റർ വീതിയിൽ ഫുട്പാത്ത് ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചത്. 1.53 കോടി രൂപയാണ് നിർമ്മാണ ചെലവ്. പാലത്തിന്റെ ഇരുവശങ്ങളിലും 50 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഭിത്തികെട്ടി ബി.എം ആൻഡ് ബി.സി ഉപരിതലത്തോടുകൂടി റോഡും നിർമ്മിച്ചിട്ടുണ്ട്. ട്രാഫിക് സുരക്ഷയ്ക്കായി ബ്രോക്കൺ പാരപ്പറ്റുകളും സൈൻ ബോർഡുകളും പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

പൊതുമരാമത്ത് (പാലങ്ങൾ) വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എം.ടി.ഷാബു റിപ്പോർട്ട് അവതരിപ്പിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ചന്ദ്രൻ, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബാലൻ, ബ്രിഡ്ജസ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ.മിനി, പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.വി.ഷിനി, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.