അടിമാലി.കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം സ്രവ പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടു നൽകു.മുട്ടുകാട് മയിലാടും ഭാഗത്ത് താമസിക്കുന്ന കന്തസ്വാമിയുടെ ഭാര്യ ഈശ്വരി (46) ആണ് ശനിയാഴ്ച മരിച്ചത്.വ്യാഴാഴ്ചയാണ് ഇവർ മകളോടെപ്പം തമിഴ്‌നാട്ടിൽ നിന്നും മുട്ടുകാട്ടിൽ എത്തിയത്.തമിഴ്‌നാട് തേനി മെഡിക്കൽ കോളേജിൽ കാൻസറിന് ചികത്സലയിലായിരുന്നു . ഇവിടെ എത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർക്ക് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലന്ന് ചിന്നക്കനാൽ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.ഇവരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതിനു ശേഷം മാത്രമേ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.